2012 ഡിസംബർ 10, തിങ്കളാഴ്‌ച

കണ്ണട

കാഴ്ചയ്ക്ക് നര വീണപ്പോള്‍
കണ്ണട വെയ്ക്കാന്‍ പറഞ്ഞു.
കണ്ണട ഇല്ലാതെ ആരുടെ ഉപദേശവും കേള്‍കാതെ
മുന്നില്‍ കണ്ട വഴിയേ നടന്നു.
കണ്ടുതീരാത്ത കാഴ്ച ബാക്കിവെച്ചുപോയ
കണ്ണട ആ തെരുവാണ് തന്നത്.
കണ്ണടയില്‍ കണീര്‍ പരന്നപോള്‍
കണ്ണിലെ ചിത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി.
ആഘോഷപ്പടക്കങ്ങളുടെ ചിരിച്ചിത്രങ്ങള്‍
തെരുവിന്‍റെ വിലാപങ്ങള്‍
വഴിയില്‍ എങ്ങും
മാറ് തകര്‍ത്ത ചോര പാടുകള്‍ .
തലയിലാത്ത ബാല്യങ്ങള്‍
പിത്രുതവും മത്രുതവും തെരുവിലെറിഞ്ഞ
പിഞ്ചു വേശ്യകള്‍
മദ്യവും മയക്കു മരുനില്ലും
മദാലസയായ കൌമാരം
വൃദ്ധ സദന ന്കളുടെ നീണ്ട നിര
കാഴ്ചകളുടെ മൂര്ച്ചകൂടിയപ്പോള്‍
കണ്ണട ഊരിയെറിഞ്ഞു ,
എങ്ങോട്ടെന്നില്ലാത്ത പലായനം......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ