2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കവിത

സ്നേഹം മണകുന്ന തുണികഷ്ണങ്ങള്‍
പ്രവാസിയുടെ ഭാര്യ
രാത്രിയുടെ കറുപ്പില്‍ 
പതുക്കെ പെട്ടി തുറന്നു
അയാളുടെ കുപ്പായം
അണിയും അതില്‍ ഒട്ടി
പിടിച്ച മണത്തില്‍
അവള്‍ അലിഞ്ഞു
ഉറങ്ങും .......
പ്രവാസിയുടെ ഉമ്മ
ഉമ്മ ഇടയ്ക്കു പെട്ടി തുറന്നു
ഒന്ന് മണത്തു നോക്കും
എന്നിട്ട് മോന് നേരെ
നീട്ടി കൊണ്ട് പറയും
നോക്ക് നിന്റെ
വാപ്പാന്റെ മണം
ഒരു കണ്ണീര്‍ തുള്ളി
ആ കുപ്പായത്തില്‍
വീണു കാണുമോ ...........?
സ്നേഹത്തിനു മണം
ഉണ്ടെന്നു ആരായിരിക്കും
ലോകത്തോട്പറഞ്ഞത്
പ്രവാസിയോ......?
.തിരിച്ചു
പോരുന്ന ദിവസം
അണിയുന്ന
കുപ്പായം സ്നേഹം
മണകുന്ന തുണി കഷണം
അതിനു പിടിവലി
കൂടുന്ന ഉമ്മയും
പ്രിയതമയും .........................
ഇവരായിരിക്കുമോ
സ്നേഹത്തിനു മണം
ഉണ്ടെന്നു പറഞ്ഞത് .............?
(Written ©
█│█│║│█║▌║
Rafeeq Thiruvazhamkunnu

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഒറ്റ്‌                                                   കഥ 

 മുപ്പതുവെള്ളിക്കാശിന്‌ ഇത്തവണ ഞാന്‍ ആരെയാണ്‌ ഒറ്റുകൊടുക്കേണ്ടത്‌ . യൂദാസ്‌ ചോദിച്ചു. ഇത്‌ ഒറ്റുകാശല്ല.നിനക്കുള്ള നഷ്ടപരിഹാരമാണ്‌. അവര്‍ പറഞ്ഞു. സൗഹൃദം പൂത്ത വഴിയില്‍ അയാളുടെ അതും അല്ലേല്‍ എന്റെ അടുത്ത സുഹൃത്തിനെ ഒറ്റി കൊടുക്കാന്‍ ഞാന്‍ തിരുമാനിച്ചു അങ്ങനെ അല്ലെ ചില സൌഹൃദങ്ങള്‍ അത് മാത്രമല്ല അയാള്‍ പറഞ്ഞ ചില വാക്കുകളെ എന്നെ  വേദനിപിച്ചത് കൊണ്ട് ആവാം  .നിന്നെക്കാള്‍ യോഗ്യത ഉള്ളവരെ കണ്ടാല്‍ ഞാന്‍ അവരുടെ കൂടെ കൂടും .എനിക്ക് എന്റെ വിജയം ആണ് ലഷ്യം ... അതെ എന്ന് ചോദിച്ചപ്പോള്‍ എന്റെ മനസ്സില്‍ തിരുമാനിച്ചത ഈ ഒറ്റ് -ഇത്‌ നിനക്കുള്ള നഷ്ടപരിഹാരമാണ്‌. ഇത്തവണ നീ ഒറ്റുകൊടുക്കേണ്ടത്‌ നിന്നെത്തന്നെയാണ്‌. പിന്നെ അവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. യൂദാസിനും ചിരി പൊട്ടി കാണും .

2014 ജൂലൈ 21, തിങ്കളാഴ്‌ച

നോമ്പ് ചിന്തയില്‍ നിന്ന്

കണീര്‍ തേടി അലയുക 
സിറിയയിലെ പ്രമുഖ പണ്ഡിതനും സുഫി വര്യനും പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. മുസ്‌തഫസ്സിബാഈ പറയുന്നു: “നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജയില്‍ സന്ദര്‍ശിക്കുക. അല്ലാഹു താങ്കള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാം. ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക; അല്ലാഹു നല്‍കിയ നീതിയുടെ വിലയറിയാം. മാസത്തിലൊരിക്കല്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുക. അല്ലാഹു അരുളിയ ആരോഗ്യത്തിന്റെ അനുഗ്രഹമറിയാം. ആഴ്‌ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക. അല്ലാഹു താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം. ദിവസത്തിലൊരുവട്ടം ലൈബ്രറിയില്‍ പോവുക. അല്ലാഹു നല്‍കിയ ചിന്താശക്തിയറിയാം. ഓരോ നിമിഷവും ആ അല്ലാഹുവോട്‌ ബന്ധപ്പെടുക. അവന്‍ താങ്കള്‍ക്ക്‌ നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും.”
മദീനായുടെ ഏതോ കുഗ്രാമത്തിൽ സഹായിക്കാന്‍ ആരുമില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വൃദ്ധയെക്കുറിച്ച്‌ ഉമർ ഖതാബ് അറിഞ്ഞു. പ്രഭാതത്തിനും മുമ്പ്‌ അദ്ദേഹം ആ വൃദ്ധയെ സഹായിക്കാനെത്തി. പക്ഷേ, അതിനും മുമ്പേ മറ്റാരോ വന്ന്‌ അവിടെ വേണ്ടതെല്ലാം ചെയ്‌തുപോയിട്ടുണ്ട്‌! പിറ്റേ ദിവസം അതിലേറെ നേരത്തെ ഉമറെത്തി. അപ്പോഴും തലേദിവസത്തെ കാഴ്‌ച തന്നെയായിരുന്നു അവിടെ! മൂന്നാമത്തെ ദിവസം, അയാൾ ആരെന്നു കണ്ടെത്താൻ ഏറെ നേരത്തെ ഉമര്‍ ആ വീട്ടിലെത്തി. ഇരുട്ട്‌ മായുന്നതിനും വളരെ മുമ്പ്‌ ഒരാള്‍ നടന്നുവരുന്നു! ആളെ വ്യക്തമാകുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ഉമര്‍ അയാളെ കടന്നുപിടിച്ചു. അപ്പോഴാണ്‌ ആളെ തിരിച്ചറിയുന്നത്‌; പ്രിയങ്കരനായ അബൂബകര്‍!! ആളെ വ്യക്തമായപ്പോള്‍ ഉമര്‍ പറഞ്ഞതിങ്ങനെ: ``അബൂബകര്‍, എനിക്കറിയാമായിരുന്നു, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഈ വിഷയത്തില്‍ തോല്‍പിക്കാനാവില്ലെന്ന്‌.''-അബൂബകർ സ്വിദ്ദീഖ് അന്ന് ആ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു..!
ആദർശവും വിശ്വാസവും സ്വകാര്യജീവിതത്തിന്റെ സന്തോഷം മാത്രമല്ല. സാമൂഹികജീവിതത്തിന്റെ ഉള്ളറകളിലേക്കു കൂടി നമ്മെയെത്തിക്കുന്നതാകണം അത്. നമ്മളൊന്ന് ചെന്നെങ്കിലെന്ന് കൊതിച്ചിരിക്കുന്ന അനേകം മനുഷ്യർ നമ്മുടെയൊക്കെ ചുറ്റുമുണ്ട്. രോഗികളാണ് ഏറെയും..ദാരിദ്ര്യം കൊണ്ട് വലയുന്നവർ,വാർധക്യം കൊണ്ട് ഒറ്റപ്പെടുന്നവർ..അങ്ങനെയെത്രയോ പേർ..നമ്മൾ വല്ലതും നൽകണമെന്നല്ല അവരുടെ ആഗ്രഹം. ഒന്നു ചെന്നു കണ്ടാൽ മതി. നമ്മുടെ സാന്നിധ്യം തന്നെ അവർക്ക് വേദനകൾക്കൊരു മരുന്നായിത്തീരും.
ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ്‌ നമ്മുടെ ഹൃദയത്തില്‍ കൊച്ചുകൊച്ചു വെളിച്ചങ്ങള്‍ പ്രകാശം പരത്തുന്നത്‌. ജീവിതത്തില്‍ എന്തൊക്കെയോ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതുന്നവരാണ്‌ നമ്മള്‍. കൊതിച്ച പലതും കൈവരാതെ പോയല്ലോ, ആശിച്ച പലതും കൈവിട്ടുപോയല്ലോ എന്ന്‌ വിലപിക്കുന്നവര്‍. ഇതാ, ഇവരെയൊക്കെയൊന്ന്‌ പോയ്‌ക്കണ്ടുനോക്കൂ. അപ്പോഴറിയാം നമുക്ക്‌ നഷ്‌ടപ്പെട്ടതൊന്നും നഷ്‌ടങ്ങളായിരുന്നില്ല എന്ന്‌!
ഈ ജീവിതം അത്ര വലിയ പ്രതിഭാസമൊന്നുമല്ല. ഒരു ചെറിയ ശ്വാസവേള മാത്രമാണ്‌. ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലെ എണ്ണിയെടുക്കാവുന്ന ഏതാനും ശ്വാസങ്ങള്‍! അതിന്നിടയ്‌ക്ക്‌ കുറച്ച്‌ സന്തോഷങ്ങള്‍, കുറെ ദു:ഖങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടങ്ങള്‍, ബന്ധങ്ങള്‍.. അതൊക്കെ അനുഭവിച്ച്‌ തീരുമ്പോഴേക്ക്‌ ജീവിതവും തീരുന്നു. ബാല്യകൗമാരയൗവന സുഖങ്ങള്‍ക്കൊടുവില്‍ വാര്‍ധക്യവും രോഗവും...! കൈക്കുമ്പിളില്‍ നിന്ന്‌ അറിയാതെ തുള്ളിപ്പോവുന്ന മഴവെള്ളം പോലെയാണ്‌ ജീവിതം. സുഖങ്ങളേക്കാൾ സങ്കടങ്ങളാണ് ജീവിതത്തിന്റെ സത്യം. സന്തോഷങ്ങൾ വല്ലപ്പോഴുമൊന്ന് എത്തിനോക്കുമെന്ന് മാത്രം. ഓർമയിലെങ്കിലും ദുഖം എന്നും കൂടെത്തന്നെയുണ്ടാകും. നമ്മുടെ ദുഖത്തേക്കാൾ മറ്റുള്ളവരുടെ ദുഖങ്ങളാവട്ടെ നമ്മെ കരയിപ്പിക്കുന്നത്. നോക്കൂ,പ്രതിഫലലോകത്ത് നമ്മുടെ ദുഖങ്ങളുടെ പേരിൽ നമ്മൾ ചോദ്യം ചെയ്യപ്പെടില്ല. എന്നാൽ ചുറ്റുമുള്ളവരുടെ ദുഖത്തിന്റെ പേരിൽ ചോദ്യങ്ങളുണ്ടാകുമെന്ന് ഖുർ ആൻ താക്കീത് തരുന്നുണ്ട്.
സങ്കടപ്പെടുന്നവരെ കാണാനിറങ്ങുമ്പോൾ നമുക്ക് അല്ലാഹുവെപ്പറ്റിയുള്ള ബോധ്യം വര്‍ധിക്കുന്നു. അവനേകിയ അനുഗ്രഹങ്ങളെ വലുതായി കാണാന്‍ കഴിയുന്നു. ലഭ്യമായ ജീവിതസുഖങ്ങള്‍ തന്നെ മികച്ചതാണെന്ന്‌ ബോധ്യമാകുന്നു. പരാതിയും പരിഭവവുമില്ലാത്ത ജീവിതം കൈവരുന്നു. വേദനകൊണ്ട്‌ പുളയുന്നവരുടെ മുറിവില്‍ സ്‌നേഹത്തിന്റെ സാന്ത്വനം നല്‍കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസ്സുഖത്തേക്കാള്‍ ആത്മീയ സുഖം അനുഭവിക്കാന്‍ നമുക്ക്‌ കഴിയും. വേദനയുള്ളവരെ തേടിയിറങ്ങേണ്ട കാലമാണ് റമദാൻ!
(പി എം ഗഫൂര്‍ ജി യുടെ നോമ്പ് ചിന്തയില്‍ നിന്ന് )

2014 ജൂലൈ 7, തിങ്കളാഴ്‌ച

തൌബ .. കവിത


ഉയിരിന്റെ ഉടയാട അഴിചിടാം ഞാന്‍ 
ഉടയവന് മുന്നില്‍ 
ഉണങ്ങാത്ത മുറിവുകള്‍ പലതുണ്ട് 
പോലും 
ഉടയവന്‍ പറഞ്ഞ വഴി തെറ്റി 
ഞാന്‍
ഉലകം സുഖം തേടി
അലഞ്ഞു ഞാനെ
ഉണ്മയ ചിന്തയില്‍ മറന്നു ഞാനെ
ഉടയാത്ത മനം പോലും
ഉടഞ്ഞു പോയി
ഉലകിന്റെ നാഥാ
ഉടയോനെ
ഉണര്‍വിന്റെ പൂക്കള്‍
വിതറണം നീ
ഉറവിന്റെ കനവാം
ഉമ്മയെ പോലും
നില തെറ്റി പലതും പറഞ്ഞു ഞാനെ
ഉണര്‍വിന്റെ കനിയാം
ഉദയത്തെ പോലും
ഉന്മാദ ചിതനായി കണ്ടു ഞാനെ .
ഉയിര്‍ പൂക്കും കിനാവിന്റെ
നിലാവില്‍ പോലും
ഉറയുന്ന കാറ്റില്‍ പെട്ട്
ഉലഞ്ഞു ഞാനെ
ഉയിരിന്റെ ഉലയിലെ ഭ്രമത്തില്‍ പെട്ട്
ഉടല്‍ പോലും കാലതാല്‍ കരിഞ്ഞു ഞാനെ
ഉടയോനെ എന്നെ സബൂര്‍ ആകണേ
ഉലകത്തിന്‍ ഹുബ് കൊതി തീര്കണേ
ഉച്ചയില്‍ ഉയിരിന്റെ റാന്തലും തുക്കി
ഉച്ചിയില്‍ എന്നും കിനാവ് താനെ
ഉലകിന്റെ നാഥാ സുബുഹാനെ
തൌബ തന്‍ വാതില്‍ തുറക്കണേ
ഉയിര്‍ പോകും നളിന്‍ മുന്പ് തനെ
ഉടയോനെ എന്നെ കാത്തു കൊള ന്നെ ...........................

(സബൂര്‍ =.ക്ഷമ ,ഹുബ്, = പ്രേമം )
http://keralaliving.in/blog/comments.php?id=204

2014 ജൂലൈ 4, വെള്ളിയാഴ്‌ച

റംസാന്‍ ചിന്തകള്‍ 

          ആകാശക്കടലിന്‍റെ പടിഞ്ഞാറെ കോണില്‍  റംസാന്‍ അമ്പിളി യുടെ നിലാ വെട്ടം. ആത്മീയതയുടെ ആനന്ദ  നൃത്തം ചവിട്ടുകയാണ്  എങ്ങും  ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്.   ജീവിതം ദുര്മെധസുകളെ കരിച്ചു കളയുകയാണ് റംസാന്‍ റംസാന്‍ എന്നാല്‍ കരിച്ചു കളയല്‍ .  

പരകോടി ജനതക്ക് പാപപങ്കിലമായ ജീവിത അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ആത്മാവിലേക്ക് തിരിച്ചു വരാന്‍ ജല്ല ജലലയവന്‍  തുറന്നിട്ട അനുഗ്രഹത്തിന്റെദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന അറഹ്മു റഹീം ആയ  നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

വ്രതശുദ്ധിയുടെ ഈ പുണ്ണ്യമാസം കാരുണ്ണ്യവാനായ ദൈവത്തിന്റെ ഔദാര്യമാണ്‌. മാസങ്ങളില്‍ വെച്ച് ഏറ്റവും പുണ്ണ്യമായ മാസം, ആയിരം മാസങ്ങളെക്കാള്‍ പുണ്ണ്യമുള്ള 'ലൈലത്തുല്‍ ഖദര്‍' എന്ന സ്വര്‍ഗീയ രാവ് കൊണ്ട് അനുഗ്രഹീതമായ മാസം,  വിശുദ്ധ ഖുര്‍:ആന്‍ അവതരിച്ച മാസം, ഏതു സല്ക്കര്‍മ്മങ്ങള്‍ക്കും മറ്റു ദിവസങ്ങളേക്കാള്‍ പ്രതിഫലം നല്‍കുന്ന മാസം,ബദര്‍ യുദ്ധ ത്തിന്റെ ചരിത്രം ഉറങ്ങുന്ന മാസം  അങ്ങിനെ റമദാന്‍ മാസങ്ങളുടെ നിറ കുടം ആവുകയാണ് .

വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.നന്മ തിന്മകളുടെ ധര്‍മ്മ യുദ്ധം ആവുകയണ്ണ്‍ റംസാന്‍  മനുഷ്യരുടെ വൈകാരികവും ചിന്താ പരവുമായ എല്ലാ ക്രിയകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു  ജീവിതത്തിനു സമയത്തിന് ദിനരാത്രങ്ങള്‍ ക്ക് മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . സംബനനെ  വിശപ്പെന്തെന്നു അറിയിക്കുന്നു  ക്ഷമയും സഹനവും ഒരു തുള്ളി ജലത്തിന്റെ വില പോലും നമ്മെ പഠിപ്പിക്കുന്നു  .

ഭക്ഷണത്തിനും ലൈംഗികതയ്‌ക്കും,ചിന്തകള്‍ക്കും  സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുന്നതിലൂടെ ഒരാള്‍ സദാചാരനിഷ്‌ഠമായ ജീവിതവും മനുഷ്യന് എളുപ്പം ആകുന്നു .   ഇത്തരം  നൈസര്‍ഗികാവശ്യങ്ങളിലുമുള്ള അനിയന്ത്രിതമായ  തൃഷ്‌ണയാണ്‌ എപ്പോഴും മനുഷ്യന്റെ അപഥസഞ്ചാരത്തിനും ജീര്‍ണതക്കുംഅധപതനത്തിനും  കാരണമായിത്തീരുന്നത്‌. പലപ്പോഴും അധാര്‍മ്മികതയിലും അക്രമങ്ങളിലും മനുഷ്യര്‍ ചെന്നെത്തുന്നത് ഇത്തരം  കാര്യങ്ങള്‍ക്ക് വേണ്ടിമാത്രം മൃഗവും മനുഷ്യനും ഇവിടെ വിചിന്തനം നടത്തുന്നു .


മനുഷ്യന് അപചയം സംഭവിക്കുന്ന മറ്റൊരു മേഘല സാംസ്ക്കാരിക രംഗമാണ്.  അതിനാല്‍ ഏഷണി, പരദൂഷണം, കോപം, ക്രോധം തുടങ്ങിയ അധമ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ദുസ്സ്വഭാവങ്ങള്‍ക്കും പാരുഷ്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്‌ വ്രതാനുഷ്‌ഠാനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്‌. വിശ്വാസം സംശുദ്ധമാക്കുന്നതോടൊപ്പം വ്യക്തിത്വ വിശുദ്ധിയും കൂടിയാകുമ്പോള്‍ പരലോക ജീവിതം പോലെത്തന്നെ ഇഹലോക ജീവിതവും ധന്യമാകുന്നു

പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്ഭാരമാക്കുകയും ദാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി പ്രാര്‍ത്തിക്കുവാന്‍ മുസ്ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിതം സാര്‍ത്ഥകമാക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെ.

റമദാന്‍ ആശംസകള്‍ നേരുന്നു.

2014 ജൂൺ 7, ശനിയാഴ്‌ച

ലഹരി നുകരുന്ന നക്ഷത്രങ്ങള്‍.


പ്രസിദ്ധ സുഫി ഗുരു അബു സയ്യിദ് പ്രസംഗ വേദിയിലേക്ക് കടന്നു വന്ന ജന കൂട്ടാതെ നോക്കി ഇങ്ങനെ പറഞ്ഞു .
ഈ സദസ്സില്‍ ആരോ മരണവും പേറി വന്നിട്ടുണ്ട് അയാളോട് ഒരു മനുഷ്യന്‍ ആയിട്ട് വരാന്‍ പറയു ...
ജന കൂട്ടത്തില്‍ നിന്ന് ഒരാള്‍ എണിറ്റു നിന്ന് ..മദ്യം നുകര്‍ന്ന് കണ്ണുകള്‍ ചുവന്ന അയാള്‍
അബു സയിദ് നേരെ വിരല്‍ ചുണ്ടി പറഞ്ഞു .
ഞാന്‍ മദ്യപിച്ചു എന്നത് സത്യം പക്ഷെ മരണം എന്ന് പറഞ്ഞു എന്നെ പുചി ക്കരുത്
സുഫി ഗുരു പറഞ്ഞു ..
മദ്യംവും മരണവും ഒന്ന് തന്നെ .മരിച്ചവന് തുല്യം ...
പാതി മരിച്ച വരുടെ ലോകം എന്ന് പല തത്വ ചിന്തകരും വിവരിച്ചത് ഈ പുതിയ ജെനെ റേഷന്‍ കുറിച്ചായിരുന്നു .മദ്യപിക്കാത്തവര്‍ വിഡ്ഢികള്‍ എന്നാ നിലയിലേക്ക് നമ്മുടെ സാമുഹിക സ്ഥിതിയെ വളര്‍ത്താന്‍ നമ്മുടെ ചിന്തകള്‍ ക്ക് ആവുന്നു
ജീവിതം സമ്മാനിക്കുന്ന സുഖവും ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ സന്തോഷത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ്‌ രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലുംമരണം മണകുന്ന പമ്പ് കളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിചു സ്വയ ചിന്തയില്‍ പോലും അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.
വേദനകളെ,പരാജയങ്ങളെ തൊട്ടുതലോടി സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട ജീവിത സമര മുഖത്ത് നിന്ന് ഒളിച്ചോടി ഇത്തിരി മയക്ക് മരുന്നിലും മദ്യ ത്തിലും അഭയം തേടുന്നവര്‍ ,ഭീരു മാത്രമല്ല ,ജീവിതം നല്‍കിയ എല്ലാ ഹരിതാഭങ്ങളായ മാധുര്യം നുകരാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍ കൂടിയാണ്.നഗര വല്‍ക്കരണത്തിന്റെ അടക്കം പറച്ചിലില്‍ സന്തോഷവും സൌഹൃദവും ലഹരിയുടെ കൂട പിറപ്പായി മാറുന്നു .ഉറങ്ങാന്‍ എനിക്ക് ലേശം അടിക്കണം എന്നാ വാക്ക് ഉന്ന തനായ മനുഷ്യന്റെ വാക്കായി നമ്മള്‍ ഏറ്റു പറയുന്നു .എല്ലാ നമകളുടെയും നെയ്തിരികള്‍ കെടുത്തി നമ്മെ അമ്പരിപ്പിക്കുന്ന രീതിയില്‍ ശിരസ്സറ്റ്‌ വീഴുന്ന യുവത്വങ്ങളണ് ഓരോ കുടുബങ്ങളിലും ,പൊതു സമൂഹങ്ങളിലും പടര്‍ന്ന്‍ പന്തലിക്കുന്നത്.കാലം ഏല്‍പ്പിക്കുന്ന മുറിവുകളെ പ്രതിരോധിച്ച് ,അതിക്രമിച്ച്ചരിത്രത്തിന്‍റെ അതിവിചിത്രങ്ങളായസമസ്യകളിലെക്ക് കുതിക്കേണ്ട പ്രായത്തില്‍ കഴുത്തുതൂങ്ങികളായി കാലം കഴിക്കുന്നവര്‍ നേര്‍മ്മയുള്ള ജീവിതത്തെ തിരസ്ക്കരിക്കുന്നവര്‍ തന്നെ.ഇത്തിരി പോന്ന സുഖ സായൂജ്യത്തിന് വേണ്ടി ഒത്തിരി ബലികൊടുക്കുന്നവരാണ് ലഹരിയുടെ കരാള ഹസ്തത്തില്‍ കിടന്നു പിടയുന്നത് ജീവിതം തരുന്ന അനര്‍വച്ചനീയമായ അനുഭൂതികളില്‍ നിന്ന് ഇങ്ങനെ ഒളിചോടുന്നതെന്തിനെന്നു തല നേരെയുള്ളവര്‍ നേരെയുള്ളവര്‍ ചോദിച്ചേ പറ്റൂ..
ഒരു ലക്ഷത്തില്‍ 38 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണു പഠനങ്ങള്‍ വെളിവാക്കുന്നത്.ലോകത്തിലിത് പതിനഞ്ചു പേരും ഇന്ത്യയില്‍ പന്ത്രണ്ടു പേരുമാണ്.ലോകത്തെ മൊത്തമായി എടുക്കുമ്പോള്‍ ഇരട്ടിയിലധികമാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്.കാരണങ്ങള്‍ തേടിപോകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന പല വസ്തുതകളുമുണ്ട്.വെട്ടിപ്പിടിക്കാനുള്ളത്വര ,അടുത്ത വീട്ടിലെ ആഡംബരങ്ങലോടുള്ള,അന്യന്‍റെ സുഖത്തോടുള്ള ഒരുതരംതാരതമ്യം നല്‍കുന്ന വിഹ്വലതയാണ് ലഹരിയിലും പതുക്കെ ആത്മഹത്യയിലേക്കും നയിക്കുന്ന കാരണങ്ങളിലൊന്ന്.അപാരമായ ഒരു അപകര്‍ഷതാബോധം നമ്മെ വലയം പ്രാപ്പിക്കാറുണ്ട്.ജയിക്കാനായ്‌ ഒരു ചുവട്പോലും മുന്നോട്ട് വെയ്ക്കാന്‍ മടിക്കുന്ന മലയാളിയാണ് കുതിച്ചു നേടിയതിനെ അസൂയയോടെ നോക്കിക്കാണുന്നത്.എല്ലാം ആഗോളവല്‍ക്കരിക്കപ്പെട്ട കാലത്ത് എല്ലാ മറകളും പൊളിച്ചു മാറ്റപ്പെടുകയുണ്ടായി.ഒരു തുറന്ന വിപണയായി ലോകം മാറ്റിമറി ക്കപ്പെട്ടിരുന്നു.
സുഖിക്കുക,സുഖിക്കുക പിന്നെയും സുഖിക്കുക എന്നതാണ് പുതിയ ജീവിത മതം.പര്യ ത്യാഗി ആയ മത പുരോഹിതര്‍ പോലും ഇന്നും വിളിച്ചു പരയുനതും പ്രവര്തികുന്നതും ഇത്സു തന്നെ. സുഖമാണ് ജീവിതമെന്നും,അതിന്‍റെ ഏതറ്റം വരെയും നിങ്ങള്‍ക്ക്‌ പോകാമെന്നും വിപണിയും അതിനെ നിയന്ത്രിക്കുന്നവരും നമ്മളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.ഒരു തുറന്ന ജീവിത ക്രമം.വസ്ത്രധാരണ രീതിയില്‍ പോലും ഈ തുറസ് നമ്മുക്ക് കാണാം.ഒന്നുമൊന്നും ഒളിച്ചു വെയ്ക്കെണ്ടതില്ലെന്നും പുതിയ ലോകക്രമം നമ്മോട് പറയാതെ പറയുന്നു.ഈ ഹീനതയ്ക്കെതിരെ ചെറുത്തു നില്‍ക്കേണ്ട യുവത്വത്തെ മാരകമായ മയക്ക്മരുന്നും മദ്യവും ലഹരി വസ്തുക്കളും കൊടുത്തു മയക്കിക്കിടത്തിയിരിക്കുന്നു.
ഓരോ ജന്മവും ഒരു നക്ഷത്ര തിളക്കമാണ്.ഈ നക്ഷത്ര സൗന്ദര്യത്തെ സൌരഭ്യത്തെ ഇടവഴിയിലും അഴുക്ക് ചാലിലും നാമിന്ന് സുലഭമായി കാണുന്നു.കേരളത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ അറുപതുഅഞ്ചു ശതമാനമാണ് സാമുഹിക ക്ഷേമ വക്കുപ്പ് നടത്തിയ സര്‍വേ ഫലം പറയുന്നു .15 വയസിനും 35 വയസിനും ഇടയില്‍ മദ്യപ്പിക്കുന്നവര്‍ ദിനംപ്രതി കൂടിവരുന്നു.ടീനേജ് പ്രായത്തിലുള്ള 70% പേരും മദ്യപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നു.കേരളത്തില്‍ തകരുന്ന കുടുബബന്ധങ്ങള്‍,ബലാല്‍സംഗം ,പീഡനം ,റോഡ്‌ അപകടങ്ങള്‍ ഇവയിലൊക്കെ ലഹരിയുടെ അമിതമായ ഇടപെടല്‍ നമ്മുക്ക് കാണാനാവും.
നമ്മുടെ സമൂഹത്തില്‍ മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും വരുത്തുന്ന വന്‍ വിപത്തുകളെ കുറിച്ചറിയാത്ത ആരും ഉണ്ടാവില്ല.സാക്ഷരതയുടെ വലിയൊരു ഭാരം തലയിലേറി നടക്കുന്നവരാണ് നാം.എന്നിട്ടും.ഒരു ഗോത്ര സമൂഹത്തില്‍ പോലും നടമാടാന്‍ മടിക്കുന്ന ക്രൂരതകളാണ് നമ്മെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നത്.മഴപ്പാറ്റകളെ പോലെ മദ്യത്തിനും മയക്ക് മരുന്നിനും,പുക വലിക്കും അടിമപ്പെട്ട് നാം ചിറകരിഞ്ഞ് പിടയ്ക്കുന്നു.മനുഷ്യ മസ്തിഷ്കത്തില്‍ ഏല്‍ക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും ശാരീരികാരോഗ്യം നശിപ്പിക്കുന്നതിനെ കുറിച്ചും പേര്‍ത്തും പേര്‍ത്തും സജീവമായി അവബോധം നല്കിയിട്ടു പോലും ലഹരി അടിമകള്‍ കുറയുകയല്ല,കൂടുകയാണ് ചെയ്യുന്നത്.കേവലമായ അറിവിന്‌ മനുഷ്യ മനസിനെ മാറ്റിമറിക്കാന്‍ കഴിയുന്നില്ലെന്ന് ഇതിലൂടെ തെളിയുന്നു.ശാസ്ത്ര പുരോഗതിയും സാങ്കേതിക വിദ്യയുടെ സമൃതിയും വൈജ്ഞാനിക വളര്‍ച്ചയും മനുഷ്യന്‍റെ വികാര,വിചാരങ്ങളെയും ശീലങ്ങളെയും ആഘാതമായി മാറ്റിമറിക്കാന്‍ കഴിയില്ല എന്നാ ആധുനിക സയന്‍സ് തുറന്നു സമ്മതികുന്നു.എന്നാല്‍ ശുദ്ധമായ വിശ്വാസത്തിനു ഒരു വലിയ മാറ്റം,വിപ്ലവം ഓരോ വ്യക്തിയിലും നടത്താന്‍ കഴിയും.ആദര്‍ശ വിശ്വാസങ്ങള്‍ ആവാഹിച്ച മനസുകള്‍ പൂര്‍ണ്ണമായും പരിവര്‍ത്തിതമാക്കുന്നു.
പ്രവാസത്തിലും തകര്‍ന്ന ജീവിത വ്യയങ്ങളുടെ കണീരില്‍ തകര്‍ന്നു ഉറങ്ങുനത് ഇത്തരം പ്രവാസ ആഴ്ച വട്ടങ്ങളിലെ നിത്യ കാഴ്ച ആയി മാറി ഇരികുന്നു പ്രവാസി സമുഹങ്ങളില്‍ ലഹരിയുടെ ഉപയോഗം ദിനം പ്രതി വര്ധികുന്നതായി പല സാമുഹിക പ്രവര്‍ത്തകരും അഭിപ്രായ പെടുന്നു .എത്രയോ പ്രവാസി കുടുംബങ്ങള്‍ ആണ് ഈ മദ്യ സദസ്സുകള്‍ നശിപിച്ചു കളഞ്ഞത് .വ്യവസായ ശാലകളിലെ മദ്യം ഉപയോഗിക്കുന്നവര്‍ പകുതിയില്‍ കൂടുതല്‍ ആണ് എന്ന് ദുബായി ആസ്ഥാനമായി നടത്തിയ പഠനങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു .മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ പ്രവാസികള്‍ അധ്വനികുനതിന്റെ ആറില്‍ ഒന്ന് ഇത്തരം മാരണം ങ്ങള്‍ ക്കായി ഉപയോഗിക്കുന്നു
പാപത്തിന്‍റെ പാഴ്ച്ചെറില്‍ അമര്‍ന്ന ജീവിതങ്ങളെ വിശ്വാസത്തിന്‍റെ തെളിനീരില്‍ കഴുകി വൃത്തിയാക്കുന്നു.പ്രകോപനങ്ങളും,പ്രലോഭങ്ങളും വിശ്വാസം ഉള്‍കൊണ്ട മനസുകള്‍ക്ക് മുമ്പില്‍ പരാജയമെല്‍ക്കേണ്ടി വരും.അപ്രതിരോധ്യമായ അധികാര ശക്തികള്‍ക്ക് പോലും ആദര്‍ശ വിശ്വാസം ഉള്‍കൊണ്ട ഒരാളെ അടിമപ്പെടുത്താനാവില്ലെന്നു കാലുത്തെന്നി വീണ തലമുറ തിരിച്ചറിയണം.വരുംതലമുറയെ ഇരുട്ടിനെ തെന്നിമാറ്റി വെളിച്ചത്തിലേക്ക്‌ മഹാ വെളിച്ചത്തിലേക്ക്‌ യാത്ര തിരിക്കാന്‍ സമയമായിരിക്കുന്നു.അത്രയൊന്നും സമയം ഒരാളുടെയും ഖജനാവിലും ബാക്കിയില്ലെന്നു  നിങ്ങളെ ഓര്‍മ്മപ്പെടുത്തി കൊള്ളട്ടെ.....!!!!!

2014 ജനുവരി 2, വ്യാഴാഴ്‌ച

കണക്കു കൂട്ടല്‍ ....

അവളും അവനും 
കണക്കു കൂട്ടി നോക്കി 
കഴിഞ്ഞ വര്‍ഷ 
ജീവിതമര്‍മരങ്ങള്‍ 
പറഞ്ഞത്
പിണങ്ങിയത്
പറയാന്‍ മറന്നത്
സ്നേഹത്തിന്‍
സരസ്വതികള്‍
വിരഹത്തിന്‍
വിലാപങ്ങള്‍
മൌനത്തിന്‍
മധുര ചിന്തകള്‍
മഴ നനഞ്ഞ
മഞ്ചാടി ഓര്‍മ്മകള്‍
വക്കു പൊട്ടിയ
പ്രവാസ ചട്ടിയില്‍
കയ്യിട്ടു ഇളക്കാനും തുടങ്ങി
കറുപ്പില്‍ പൊതിഞ്ഞു
സിന്ദുര പൊട്ട് കരയാനും
മോഹതിരകള്‍
പൊട്ടി ചിരിക്കാനും
കാലത്തിന്‍ കവിളില്‍
കൌമാരം കൊഞ്ചാനും..